ഒടയംചാല്‍ ചെറുപുഴ റോഡ് വികസനം പ്രവൃര്‍ത്തി ഉദ്ഘാടനം 27ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

രാജപുരം: ഒടയംചാല്‍ ചെറുപുഴ റോഡ് വികസനം പ്രവൃര്‍ത്തി ഉദ്ഘാടനം 27ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 2017 -18 വര്‍ഷത്തെ ബഡ്ജറ്റിന്‍ ഉള്‍പ്പെടുത്തി 21 കോടി രൂപ ചിലവിലാണ് റോഡ് വികസനം പൂര്‍ത്തിയാക്കുന്നത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം മലയോര മേഖലയിലെ മിക്ക റോഡുകളുടെയും വികസനം നടത്തുന്നതിന് സര്‍ക്കാര്‍ പണം അനുവദിക്കുന്നുണ്ട് അതിന്റെ ഭാഗമായണ് ഒടയംചാല്‍ മുതല്‍ ചെറുപുഴ വരെ മെക്കാഡം ടാര്‍ ചെയ്തു വികസനിപ്പിക്കുന്നതിന് അനുമതി ലഭിച്ച് കരാര്‍ നല്‍കിയിരിക്കുന്നത് ഒടയംചാല്‍ ചെറുപുഴ റോഡ് വികസനം അതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി മറ്റു തടസ്സങ്ങള്‍ ഇല്ലാതെ ഇരിക്കാന്‍ അതാത് പ്രദേശങ്ങളില്‍ പ്രദേശിക തലത്തില്‍ കമ്മിറ്റികള്‍ രൂപികരിച്ചുണ്ട്. വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രത്തിലേക്കും, ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രത്തിലേക്കും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധപ്പെടുത്തുന്ന റോഡാണ് ഇത്. ഒടയംചാല്‍ മുതല്‍ എടത്തോട് വരെ വരുന്ന 6.500 കിലോമീറ്ററും, വെള്ളരിക്കുണ്ട് മുതല്‍ ഭീമനടി വരെയുള്ള 6 കിലോമീറ്ററും വരുന്ന ഭാഗങ്ങള്‍ മെക്കാഡം ടാര്‍ ചെയ്യുന്ന പദ്ധതിയില്‍ 5.5 മീറ്റാര്‍ വീതിയില്‍ മെക്കാഡം ടാര്‍ ചെയ്യും ഇതോടെപ്പം 11 കള്‍വര്‍ട്ടും, 7 പൈപ്പ് കള്‍വര്‍ട്ടും, ഡ്രൈനേജും ഉണ്ടാകും. വളവുകള്‍ നികത്തി, കയറ്റങ്ങള്‍ കുറിച്ച് കൊണ്ടുള്ള വികസനം നടത്തുന്നതാണ് പദ്ധതി. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ഒടയംചാല്‍ മുതല്‍ ചെറുപുഴ പൂര്‍ണ്ണമായും മെക്കാഡം ടാറിങ് റോഡായി മാറും. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കും. റോഡ് പ്രവൃത്തി ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് സംഘാടക സമിതി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പകല്‍ 4 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരിക്കും. രാജുമോഹന്‍ ഉണ്ണിത്താന്‍ എംപി, എം രാജഗോപാലന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാഥിയായിരിക്കും.വാര്‍ത്ത സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, പി ദാമോദരന്‍, യു ഉണ്ണികൃഷ്ണന്‍, കെ ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply