എണ്ണപ്പാറ ആശുപത്രിയില്‍ കോവിസ് പരിശോധന പുനരാരംഭിക്കണമെന്ന് യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ് .

രാജപുരം: നിത്യേന നൂറു കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന മലയോരത്തെ പ്രധാന ചികിത്സാ കേന്ദ്രമായ എണ്ണപ്പാറ ആശുപത്രിയില്‍ കോവിഡ് പരിശോധന നിര്‍ത്തി വച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് ബ്രിഗേഡ്മാരില്ലാ ത്തതിനാലാണ് ഈ മാസം എട്ടാം തിയതി മുതല്‍ ടെസ്റ്റ് നിര്‍ത്തി വച്ചത്. നിരവധി കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത കോടോം-ബേളൂര്‍ പഞ്ചായത്തില്‍ 105 ഊരുകളിലായി താമസിക്ക ഭൂരിപക്ഷം ആദിവാസികളും , കൂലിവേലക്കാരായ സാധാരണക്കാരുമാണ് ഇതോടെ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.നിത്യേന 40 ഓളം പേര്‍ ടെസ്റ്റിനെത്തിയിരുന്നു. അവസാനമായി ടെസ്റ്റ് നടന്ന ദിവസം പോലും 35 പേരാണ് ടെസ്റ്റ് ചെയ്തത്.എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് ടെസ്റ്റ് നിര്‍ത്തിയതോടെ ഈ ആതുരാലയത്തെ ആശ്രയിച്ചിരുരുന്നവര്‍ കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ 24 കിലോ മീറ്ററിലധികം ദൂരമുള്ള ജില്ലാ ആശുപത്രിയിലോ, പൂടുങ്കല്ല് താലൂക്ക് ആശുപത്രിയിലോ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളിലോ എത്തി ടെസ്റ്റ് നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്ത മലയോരവാസികള്‍ വാടകക്ക് വിളിച്ച് പോയി ടെസ്റ്റ് ചെയ്യണമെങ്കില്‍ 700 രൂപയിലധികം ചിലവു വരും.
ആയതിനാല്‍എത്രയും പെട്ടന്ന് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് ബ്രിഗേഡ്മാരെ നിയമിച്ച് കോവിഡ് ടെസ്റ്റ് പുനരാരംഭിക്കണമെന്ന് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് യോഗം അധികൃതരോടാവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് രമേശന്‍ മലയാറ്റുകര അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച നടന്‍ നെടുമുടി വേണുവിനെ യോഗത്തില്‍ അനുസ്മരിച്ചു. ശ്രീകുമാര്‍ , കെ.മനു, ഗണേഷ്, രാജേഷ്, ശ്രീജിത്, സുരേഷ്‌കുമാര്‍ , ഗിരീഷ്., സി.സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചുപ്രിയേഷ് കുമാര്‍ സ്വാഗതവും, വിജിത ശ്രീജിത് നന്ദിയും പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് നിവേദനം നല്‍കി.

Leave a Reply